Featured

ചുടുമുറിവ് 1 & 2

1

ഉച്ചവെയിലിന്റെ ചൂടുകിരണങ്ങൾ ഇടതുവശത്തെ പാതിതുറന്ന ജനാലച്ചില്ലുകളും കടന്ന് പടിഞ്ഞാറേമുറിയിലേക്ക് അരിച്ചിറങ്ങി. മുഖത്ത് വിയർപ്പു തുള്ളികളുടെ നനവോടെയാണ് അവൾ ഉറക്കമുണർന്നത്. തൊണ്ട വല്ലാണ്ട് വരണ്ടിരിക്കുന്നു. പാതിയടഞ്ഞ കണ്ണുകൾ ഒരു ഞരക്കത്തോടെ ചില്ലുകുപ്പിയിലെ വെള്ളം തിരഞ്ഞു. നാലു ദിവസമായി ചലനമറ്റിരുന്നത്കൊണ്ട് വെള്ളത്തിന് പൂപ്പൽ ച്ചുവച്ചു. എങ്കിലും അവളത് അവസാന തുള്ളി വരെ തൊണ്ടയിലേക്കിറ്റിച്ചു. ശേഷം വലതുവശത്തെ മേശപ്പുറത്തിരുന്ന ഫോൺ കൈനീട്ടി വലിഞ്ഞു എടുത്തിട്ട് വീണ്ടും കട്ടിലിലേക്ക് ചാഞ്ഞു.. വിരലുകൾ യാന്ത്രികമായി ചലിച്ചു ഇൻസ്റ്റാഗ്രാം തുറന്നു… “ആരാരും അറിയാത്ത ദൂരങ്ങളിൽ ആരാരും അണയാത്ത തീരങ്ങളിൽ… ” ആ വരികൾ കേട്ടപ്പോൾ തന്നെ ഒരു വിഷാദം അവളുടെ ശരീരത്തെയും മനസിനേയും മൂടി, വരിഞ്ഞു മുറുക്കി. ഉച്ചവെയിലിന്റെ മുപ്പത്തിയാറു ഡിഗ്രീ ചൂടിലും ഒരു വിഷാദകാർമേഘത്തിന്റെ തണുപ് ആ മുറിയാകെ തളം കെട്ടി നിന്നു! വിഷാദത്തിന്റെ കാർമേഘങ്ങൾ അങ്ങനെയാണല്ലോ, ഹൃദയത്തിന്റെ ഉള്ളറകൾ അഗ്നിപർവതം പോലെ തിളക്കുമ്പോഴും ചുറ്റുപാടുകളെ അത് ഒരു മങ്ങിയ കറുപ്പ് പൂശുകയും ഈർപ്പത്തിന്റെ തണുപ്പടിപ്പിക്കുകയും ചെയ്യും!

“എടീ നീ ഇതുവരെ എണീറ്റില്ലേ”, വാതില് തള്ളി തുറന്നു അനു കയറിവന്നു, “പോയി ചായ കുടിക്കടീ, മമ്മി അവടെ താഴെ ഇട്ടുവെച്ചിട്ടുണ്ട്.” “നിനക്കെന്താ മാളു(അനു), മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കൂല്ലേ… ” “മതി ഒറങ്ങീത്‌, ഉച്ചയായി”… “നീ നിന്റെ പാട് നോക്കി പോയെടി, ഞാൻ എണീറ്റോളാ”. ബക്കറ്റിൽ അലക്കാൻ ഇട്ടിരുന്ന തുണി എടുത്തിട്ട് അനു മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.. ” ഐ ആം ഗോയിങ് ടു പൂനെ ടുമോറോ”, കട്ടിലിൽ എണീറ്റിരുന്ന് അവൾ പറഞ്ഞു… ചെറുതായി ഒന്ന് ഞെട്ടി അനു തിരിഞ്ഞു നിന്നു, “എന്തോന്ന് പൂനെക്ക് പോവാനോ, നീയോ”, എന്റെ പൊന്നു സാറാ നിനക്ക് ഇവിടെ ഒള്ളോർടെ സ്വഭാവം അറിയാന്മേലാഞ്ഞിട്ട് ആണോ, വെറുതെ വഴക്ക് ഒണ്ടാക്കാനായിട്ടു”… “ഞാൻ എന്തായാലും പോവും”, സാറ പറഞ്ഞു.. “നീ എന്ത് വേണേൽ കാണിക്ക്, അനു ബക്കറ്റും പിടിച്ചു താഴേക്ക് ഇറങ്ങിപ്പോയി…

2

നാലു ദിവസം മുന്നെ മുന്നാറിലെ ഒരു തണുത്ത പ്രഭാതം. വട്ടവട അടുത്തുള്ള ഒരു പഴയ റിസോർട്ടിലെ മരം കൊണ്ട് കെട്ടിയ ഒരു ചെറിയ കോട്ടജ്. ഓഫ് സീസൺ ആയതുകൊണ്ടും വീക്കഡേ ആയതുകൊണ്ടും അധികം ആളുകൾ ഉണ്ടായിരുന്നില്ല. സാറ പതിയെ ഉറക്കം തെളിഞ്ഞു എണീറ്റു, നല്ല ഡീപ് സ്ലീപ് ആയിരുന്നതുകൊണ്ട് യാത്രാക്ഷീണം നല്ലതുപോലെ മാറി, റോണി എണീറ്റിട്ടില്ല. അധികം ഒച്ച ഉണ്ടാക്കാതെ സാറ മെല്ലെ എണീറ്റ് പുറത്തെ വാതിൽ തുറന്നു. തലേന്ന് റൂം സെർവീസിൽ പറഞ്ഞിരുന്നതുകൊണ്ട് തിണ്ണയിൽ ഒരു ഫ്ലാസ്കിൽ മസാല ചായ കൊണ്ടുവെച്ചിരുന്നു. അതെടുത്തു ഗ്ലാസ്സിലേക്ക് പകർത്തിയിട്ട് വീണ്ടും കോട്ടജിനുള്ളിൽ കയറി വാതിലടച്ചു. മെല്ലെ ബാൽക്കണിയുടെ വാതിൽ തുറന്ന് പുറത്തേക്കു ഇറങ്ങി.. ചെറിയ തണുത്ത കാറ്റും, കനം കുറഞ കോട മഞ്ഞും ഉണ്ടായിരുന്നു. സാറയുടെ മുഖത്ത് ഒരു വിളറിയ ചിരി വിടർന്നു. അപ്പോഴേക്കും റോണി എണീറ്റ് അങ്ങോട്ടു വന്നു, സാറ തിരിഞ്ഞു നിന്ന് പറഞ്ഞു “ലെറ്റസ്‌ ഗോ ടു പൂനെ “! “ആർ യൂ ഷുവർ എബൌട്ട് ഇറ്റ് ?” “യെസ്, ഐ ആം ഗോയിങ് ടു പൂനെ……” !!

(തുടരും)

ചുടുമുറിവ് 3

“അജിയേട്ടാ ഒരു പഫ്സും സോഡാ നാരങ്ങ വെള്ളവും…. നീ എന്തെങ്കിലും പറയുന്നുണ്ടോ ലില്ലി?” ” എനിക്ക് ഒരു പഫ്സ്”, ലില്ലി പറഞ്ഞു. “അജിയേട്ടാ 2 പഫ്സ്”..

“ഇന്ന് പരിവാരങ്ങൾ ഓക്കേ എന്തിയെ. ആരേം കണ്ടില്ലലോ?” എല്ലാരും ദേ ആടിപാടി വരുന്നുന്നുണ്ട്. ഇന്ന് ഇംഗ്ലീഷ് ക്ലബ്ബിന്റെ ഒരു വർക്ഷോപ് ഉണ്ടായിരുന്നു “.

സാറയും ലില്ലിയും Aji’s കഫെയിലെ ഭിത്തിയോട് ചേർന്നുള്ള അവരുടെ സ്ഥിരം സ്പോട്ലേക് ചാഞ്ഞു. അപ്പോഴേക്കും ആദർശും അശ്വതിയും ഫ്രഡ്‌ഡിയും അലക്സും ബാക്കി എല്ലാവരും കൂടെ ആർതുലച്ചു അങ്ങോട്ട്‌ വന്നു.

അലക്സ്‌ വന്ന പാടെ ലില്ലിയുടെ പഫ്സ് എടുത്തു ഒരു കടി കടിച്ചു. എന്നത്തേയും പോലെ അവളവനെ രണ്ടു ചീത്ത പറഞ്ഞിട്ട് തലക്കിട്ടു രണ്ടു കൊട്ടും കൊടുത്തിട്ട് പാഫ്സിന്റെ പാത്രം എടുത്ത് കയ്യിൽ പിടിച്ചു.

“അവനു നല്ല വിശപ്പും ദാഹവും കാണും. റോബർട്ട്‌ ഫ്രോസ്റ്റിന്റെ റോഡ് നോട്ട് ടേക്കൺ ഒക്കെ തലങ്ങും വിലങ്ങും വിശദീകരിച്ചു പുതിയ അർത്ഥതലങ്ങൾ ഒക്കെ കണ്ടു പിടിച്ചു ക്ഷീണിച്ചതല്ലെ പാവം ” ആദർശ് പറഞ്ഞു..

“നിങ്ങൾ ഒന്ന് പോയേ മനുഷ്യാ, “അലക്സ്‌ അവന്റെ തനത് ശൈലിയിൽ മറുപടി പറഞ്ഞു.. എന്നിട്ട് മേശയുടെ മുകളിൽ കൂടി ചാടി മറിഞ്ഞു ലില്ലിയുടെ അടുത്ത് വന്നിരുന്നു. അവൾ വീണ്ടും നീരസം പ്രകടിപ്പിച്ചു..

ഇംഗ്ലീഷ് ക്ലബ് ന്റെ വാലറ്റം ചർച്ചകളും ക്ലാസ്സ്‌റൂം വിശേഷങ്ങളും സീനിയർസ്ന്റെ IV പ്ലാനിംങും ബോയ്സ് ഹോസ്റ്റലെ പുതിയ വാർഡൻ അച്ഛന്റെ മൂശേട്ടത്തരങ്ങളും ഒക്കെ ആയി Aji’s കഫെലെ ചായ ചർച്ച പൊടി പൊടിച്ചു..

സാറ അലക്സ്നെ തന്നെ നോക്കിയിരുന്നു. കഷ്ടിച്ച് അഞ്ചടി പൊക്കം. തിളങ്ങുന്ന കറുപ്പ് നിറം. കട്ട ശരീരം. വെള്ള കണ്ണുകളും കട്ട താടിയും. എല്ലാവരോടും ഇടിച്ചു കേറി മിണ്ടുന്ന പ്രകൃതം. ആവശ്യത്തിൽ കൂടുതൽ ശബ്‌ദം ഉയർത്തിയുള്ള സംസാരം. അവന്റെ ശരീരത്തിൽ ഒരു കാരണവർ ഉറങ്ങി കിടക്കുന്നതു പോലെ സാറക്ക് തോന്നി. അവനെ ആരും ഒറ്റക്ക് കണ്ടിട്ടില്ല. ആൾക്കൂട്ടങ്ങളിൽ അവൻ എപ്പോഴും ജീവിക്കുന്നത്. സാറ അവന്റെ വെള്ള കണ്ണുകളിലേക്കു നോക്കി.. ഇടിച്ചു കുത്തി പെയ്യുന്ന മഴക്ക് ഇടയിൽ കൂടി ശബ്ദം ഉണ്ടാക്കാതെ വരുന്ന ഒരു മിന്നൽ പ്രഹരം അവൾ അവിടെ കണ്ടു.. അതിന്റെ ഉറവിടം മാത്രമേ അറിയേണ്ടിയിരുന്നുള്ളു.

Wild Flower

Smelled like a wild flower

Soul of the dead grandmother

Joyful were her wrinkles

Like the dancing waves of breeze!

Oh! my beautiful girlchild

Stretch your hands to the heaven

And touch my cheeks to the side

I miss your melody chirps!

Walk to the end of hamlet

Brown is the blanket I left for you!

Next to the wild flowers,

The warmth of my dearest hug!

Vanished to the wild in slow

I waved my hands in gentle

Knowing my secret escape to the end

My mind was at peace!

HAPPY WOMEN’S DAY EVERYDAY

undefined

As I live in Berlin for three years now, this year  I already knew March 8 is a Sunday because it is a public holiday and  I will miss it! I can’t easily come out of this mindset of hating public holidays coming on weekends. As a child, I learned to celebrate and encourage sudden and unnecessary strikes, perhaps a bonus in between the backbreaking weekdays! Who cares about the million-dollar loss for the economy and misfortunes and inconvenience caused for other people (When you read please pause on the word unnecessary and I am sorry for bringing up out of context opinions!). 

Honestly speaking, I like to be on a safe side when making opinions on conflicting topics! To be on the safe side and still satisfied, I always write on emotions, relationships, friendships, and many other soothing topics. Do you think it happens accidentally? literally not! I have conflicting and critical arguments on all those political issues out there, I don’t like Indian cricket team’s existing captaincy, I have problems with body-shaming comments, I wish to argue with my relatives who worry about my life choices, but you will never see me expressing these.. Because I do not want to be bitched by some random faceless people over social media, being blamed by my own family for the prominent amount of shame I can bring to them just for being an opinionated woman. 

Like any other important holidays, I was looking forward to celebrating this International Women’s Day by praising those strong women who influenced me in every stage of my life, who were patient with me even on my worst behavior, and those wonderful women who turned out every chaos into an opportunity to learn and educate themselves! I was planning to come up with some cheesy melting writeups and be on the good book of society as always! However, like any other woman in her twenties, mid-twenties, thirties or eighties who juggle between multiple tasks, my case was no different! I really felt bad for not posting anything on my social media on this special day, but now I feel guilty for not checking reality and facts!

Now let me tell you what I learned on March 8, 2020,( Reference: United Nations Development Programme)

  1. Close to 90% of men and women across the globe hold some sort of bias against women.
  2. Half of the world’s men and women feel that men make better political leaders.
  3. 40% of people feel that men make better executives.
  4. Men have more right to a job when jobs are scarce.
  5. 28% think it is justified for a man to beat his partner! (I am not surprised).

What freaked me out is the fact that it will take 257 years to close this gender gap in economic opportunity. In a world where artificial intelligence and machine learning enthusiasts work on the most complex algorithm to deliver products and services to clients in the shortest time frames, why would it have to take 257 years for everyone to understand that gender equality is a basic human right? 

Now let me ask you a few questions?

  1. Can you imagine yourself as a homemaker & your woman partner being a CEO?
  2. How do you feel about your most hatred female celebrity being verbally abused and bitched on social media?
  3. Do you think it is inappropriate to comment on someone’s body?
  4. How comfortable are you with a woman’s decision to not having marriage/kids?
  5. Do you have different answers for the above with respect to different countries, regions and culture?

It is not justifiable to have this discussion on equality in 2020, but we do not have any other option! So my wonderful Women & Men out there, be impatient to wait another 200 years for the dawn of gender parity to rise, rather we should learn to grab the opportunities, to stand up for your rights, to respect women and their opinions (other than your mother, wife & sister), and change the narrow mindsets for a better tomorrow!  

HAPPY WOMEN’S DAY EVERYDAY!

ദേശാടനം

homeless

വഴിയരികിലെ നാടോടിക്കുടിലിലേക്കൊരു സഹതാപത്തിൻ മുന പോലും പായിച്ചില്ല ഞാൻ
അറപ്പിന്റെ നോട്ടം കൊണ്ട് കൊന്നു ഞാനാ ബാലന്റെ ഉള്ളിലെ ക്രിസ്തുവിനെ, എന്റെയും!

‘കെഫ്സിയിലേക്ക്’ പോയപ്പോളേന്റെ വിരൽത്തുമ്പിൽ ഒരു അനാഥ ബാല്യം കൂടെയുണ്ടായിരുന്നെങ്കിൽ
പങ്കുവെക്കലിൻറെ  കുർബാനയായേനെ ഞാൻ ഒരു നിമിഷം..

വരണ്ടുണങ്ങിയ നാവിലേക്ക് ഒരിത്തിരി കോളയെങ്കിലും ഇറ്റിച്ചിരുന്നെങ്കിൽ
തോൽക്കില്ലയിരുന്നു ഞാനാ അവസാന പരീക്ഷയിൽ…

കടമയെന്നറിഞ്ഞിട്ടും കരുതിയില്ല ഞാൻ ഒരിറ്റ് സ്നേഹം,
എറിഞ്ഞു ഞാൻ നാണയത്തുട്ടുകൾ
അമ്പലനടയിലെ ആത്മദാരിദ്ര്യങ്ങളിലേക്

കർമ്മ പഥങളിങ്ങളിൽ ഒരു നിമിഷം ക്രിസ്തുവായി ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ധന്യമായേനെ ഈ ദേശാടനം….

ഇലയട

ela-ada

പാലക്കാടൻ ശർക്കരക്ക് തേങ്ങാ പീരയോട് പ്രണയം! നമ്മുക്കൊരു യാത്ര പോയിട്ട് വരാമെന്ന് ശർക്കര..ഏലക്കാ പൊടി കൊണ്ടു അത്തർ പൂശി നമ്ര ശിരസ്കയായി തേങ്ങാ പീര വന്നു.അവരൊന്നിച് അരിപ്പൊടിയുടെ മണലാരണ്യങളിലേക്കു ഊളിയിട്ടിറങ്ങി.. ഒരു ചെറിയ വാഴയില തോണിയിൽ അപ്പച്ചെമ്പിന്റെ അടിത്തട്ടിലെ തിളയ്ക്കുന്ന വെള്ളത്തിന്റെ നീരാവിയിൽ ഇഴുകിച്ചേർന്നു ഇലയടയായി പരിണമിച്ചു!!! അയൽപക്കത്തെ വീട്ടിലെ രാജമ്മ ചേച്ചി വളർത്തുന്ന, നെറ്റിയിൽ പൊട്ടുള്ള പശുവിന്റെ പാലൊഴിച ചായയും കൂട്ടി അടക്കിട്ട് ഒരു കടി കടിച്ചപ്പോ എന്റെ മനസ് ഒരു ഒറ്റ ഓട്ടം… ഒരു വ്യാഴവട്ടത്തിനും അപ്പുറത്തുള്ള ചില വൈകുന്നേരങ്ങളിലേക്ക്…..

#ഇലയട….#നാലുമണിപലഹാരം#ഓർമ്മകൾ
.
.
വാൽ കഷ്ണം:~ അപ്പൻ അമ്മയോട് അടക്കം പറയുന്ന കേട്ടു…”വെല്യമ്മച്ചീടെ കൈപ്പുണ്യം അവൾക്ക് ആ അല്ലിയൊടി കിട്ടിയ്കുന്നെ”…ഏത്….??😝😝

ചുമ്മാതെ ആരിക്കും അല്ലിയോ😜😜😜

Six Letters

papa

The day of my first cry, Happened your happiest Smile!

For the last time, even the first

My tears made a curve on your lips.

I tasted the selfless love,

Strongest security for my body and life,

You insisted me to catch the letters,

Saved me from the deepest falls,

One day when my eyes was dark,

The other day when my eyes bleed, you stayed with patience,

Till i was okay!

In all my chaos and confusions, Even in my life struggles,

You gave me the spark to burn, The wings to fly

And the will to Win!!!

One birth is not enough to Thank You

The Six letters, means life to me

My “Father”

Dare to Dream

alone

Yes! I dare to dream, Sky is my limit…

Above the dark shadows you made in my life

I will light a candle with my desires, sweat and tears..

I will fill the emptiness in me, With the broken pieces of “me”

The  “old” me before I met you!

I haven’t buried you yet, But once I do, I will come to you

With a piece of white flag over the heart

My inner peace will smile at you..

And then the old “Love Story” will be splashing in your mind, just like a film..

The false promises you made, The betrayal you did,

The heart you crushed, The years you spoiled..

That’s how I am gonna bury you,

Deep inside the ‘Devil’ You!!

ഒരു കഷണ്ടി സ്നേഹം.

father

“താതന്റെ കൈ പിടിച്ചൊപ്പം നടന്നകലുമാ പൈങ്കിടവിന്റെ നിറമുള്ളൊരോർമായണന്റെ ബാല്യം”

മൂന്നാം ക്ലാസിലെ ഓണപ്പരീക്ഷക്ക് മാവേലിയെ വരക്കാൻ കളർ
പെന്സിൽ എടുക്കാൻ മറന്നതിനു സ്കൂളിൽ നിന്ന് 3.5 കി. മീ കരഞ്ഞു കൊണ്ട് വീട്ടിലേക്ക് ഓടിയ ഒരു 8 വയസുകാരി..വിറങ്ങലിച്ചു കരയുന്ന ആ പൊട്ടി കൊച്ചിനെ വാരിയെടുത്ത് കണ്ണു തുടച്ചു ആകാശത്തിലേക് വട്ടം കറക്കിയ ഒരു കഷണ്ടി തല!…
ഏഴ് ജില്ലക് അപ്പുറം ഉള്ള പനി ഏണി വെച്ച് പിടിക്കുന്ന ഒരു അസുഖക്കാരിക്ക് പ്രധിരോധ ശക്തി  കിട്ടാൻ തിളച്ച പാലിൽ പച്ച മുട്ട അടിച്ചു പതപ്പിച്ചു കഴുത്തിനു കുത്തി പിടിച്ചു കുടിപ്പിച്ച കഷണ്ടി തല…
കണക്ക് പരീക്ഷക് 8 നിലയിൽ പൊട്ടി പൊട്ടിയ വിഷമം മാറാൻ കോലു മുട്ടായി ചപ്പിക്കൊണ്ടു വീട്ടിക്കേറി വരുമ്പോ, കോഴിക്കോെട്ട ഉണ്ടാക്കി തന്നു അടുത്ത തവണ ജയിച്ചാൽ മതിന്നു പറയുന്ന കഷണ്ടി തല…
പള്ളി പെരുന്നാളിനും അപരിചിതമായ ആൾക്കൂട്ടങ്ങളിലും പെട്ടു പോകുമ്പോൾ ഒരു കാതം ദൂരത്ത് നിന്നു കണ്ടാലും ആശ്വാസം തരുന്ന ഒരു കഷണ്ടി തല…
തോൽപിച്ചു കളയാൻ വാശി കാണിച്ചവരോട് എല്ലാം, വാശിയോടെ ജയിച്ചു കാണിക്കാൻ അല്ല, നിന്റെ ഉള്ളിലെ ആലസ്യങ്ങളോട് ആണ് വാശി കാണിക്കേണ്ടത് എന്ന വേറിട്ട ഉപദേശം തന്ന കഷണ്ടി തല..
നിങ്ങൾ ഓടിക്കുന്ന ആ kinteic Honda യുടെ പിറകിൽ ഇരുന്നു ഞാൻ ആസ്വദിക്കാത്ത കാഴ്ചകൾ ഇല്ല… കാണാത്ത സ്വപ്നങ്ങൾ ഇല്ല..
നിങ്ങൾ ആണ് അപ്പാ അപ്പൻ!!!!
തൂമ്പ പിടിക്കാൻ പഠിപ്പിച്ച, പയറു നടാൻ പഠിപ്പിച്ച, സമയം നോക്കാൻ പഠിപ്പിച്ച, ചളി അടിക്കാനും ചുമ്മാ അങ്ങു തള്ളാനും പഠിപ്പിച്ച, മുട്ടോളം വെള്ളത്തിൽ നീന്തി പള്ളിക്കൂടത്തിൽ പോയ പഴം പുരാണം പറഞ്ഞു കേൾപ്പിക്കുന്ന, സിയാചിൻ മഞ്ഞു മലയിൽ സേവനം ചെയ്ത തള്ളു പാട്ടാള കഥകൾ പറഞ്ഞു ചിരിപ്പിക്കുന്ന, കന്നംതിരിവ് പറയുമ്പോ ഓടിച്ചിട്ടു അടിക്കുന്ന, മധുര കള്ളു വാങ്ങിത്തരുന്ന, നരച്ച മീശയുള്ള, വെട്ടി തിളങ്ങുന്ന കഷണ്ടിയുള്ള, കുടവയർ ഉള്ള, വെള്ള മുണ്ട് ഉടുത്ത കോട്ടയം നസ്രാണി…ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും മനോഹരമായ മുഖം നിങ്ങളുടേത് ആണ് #Mr. Mathew P. C
ലോകത്തിലേക് വെച്ചേറ്റവും വലിയ  ധൈര്യ ശാലി അല്ലാതിരുന്നിട്ടും കണ്ണിൽ ഇരുട്ട് കേറി ഇല്ലാണ്ടായി പോകുന്ന നിമിഷങ്ങളിൽ കട്ടക്ക് കൂടെ നിൽക്കുന്നതിനു കുടവയർ നോക്കി ഒരു ഓപ്പക്കുത്ത്!!

“ജന്മങ്ങൾ ഇനി എത്രയുണ്ടെങ്കിലും
നിൻ കൈ വെള്ളയിൽ ഒരു എലിക്കുഞ്ഞായി ജനിച്ചാൽ മതിയെനിക്ക്‌”

ഓലേഞ്ഞാലി

kuruvi

അവിചാരിതമായി കയ്യിൽ അകപ്പെടുന്ന ചില പുസ്തകങ്ങൾ ആണ് ഹൃദയത്തിൽ എവിടെയോ കുഴിച്ചുമൂടി വെച്ചിരിക്കുന്ന ഗൃഹാതുരത്വം ഉണർത്തുന്ന ചില ഓർമകളെ പൊടി തട്ടി എടുക്കുന്നത്. ആകാശങ്ങൾക് അപ്പുറം എന്നെ കാത്തിരിക്കുന്ന, എന്റെ ഹൃദയം ഇരിക്കുന്ന ഒരു വീടുണ്ട്..ഒരിക്കലും തുറക്കാത്ത 3 ജനാലകൾ ഉള്ള ഒരു മുറി ഉണ്ട്… ഒരു ഓലഞ്ഞാലി കുരുവിയെക്കുറിച് ഞാൻ എന്തിന് ആലോചിക്കണം!!!…ഒ വി വിജയന്റെ തലമുറകൾ എന്ന പുസ്തകത്തിൽ കൂടി ഒന്നു കണ്ണോടിച്ചപ്പോൾ ഞാൻ കണ്ടു, ഒരു ഓലവാലൻ കിളിയെ… തുറക്കാത്ത ജനാലകളിലൂടെ ആകാശത്തേക്കു കണ്ണും നട്ട് ഇരുന്നു സ്വപ്നം കാണുമായിരുന്ന എന്നെ ജനാലചില്ലിൽ തന്റെ കൊക്ക് കൊണ്ട് ഇടിച്ചു ഞെട്ടി ഉണർത്തിയിരുന്ന ഒരു ഓലഞ്ഞാലി..എനിക്കു അതിനെ വെറുപ്പായിരുന്നു!…അകാരണമായ ചില ഭയപ്പാടുകൾ തന്നു എന്റെ സ്വപ്ന ലോകത്തേക്ക് വന്നു ശല്യപ്പെടുത്തുന്നത് കൊണ്ട്… ചില്ലിൽ ഇടിച്ചു എന്റെ നിശ്ശബ്ദ ലോകം മലിനപ്പെടുത്തുന്നത് കൊണ്ട്… ഒരിക്കലും തുറക്കാതിരുന്നിട്ടും ആ ജനാലചില്ലിനോട് ഉള്ള കൗതുകം തീർന്നിട്ടുണ്ടാവില്ല അതിനു… എങ്കിലും നന്ദി ഉണ്ട്, വെറുക്കപ്പെട്ടിട്ടും ചില ആലസ്യങ്ങളിൽ നിന്നും എഴുന്നേൽപ്പിച്ചു വിട്ടതിനു.. ഇഷ്ടമില്ലാതിരുന്നിട്ടും ചില ഏകാന്ത നിമിഷങ്ങളിൽ കൂട്ടിരുന്നതിനു, വാതിലുകൾ തുറന്നു ചക്രവാളങ്ങൾക് അപ്പുറത്തേക്ക് നോക്കാൻ പ്രചോദനം തന്നതിന്… അറിയില്ല നീ ആ മുറ്റത്തെ മാവിൻ കൊമ്പിൽ ഇപ്പോഴും ഉണ്ടോ എന്നു… ഇനി എന്ന് എങ്കിലും കണ്ടു മുട്ടിയാൽ ആ ജനാല ഞാൻ ഒന്ന് തുറന്നിടാം, വീടിന്റെ ജനാല..!!!